അവസാന വട്ട ഒരുക്കത്തില്‍ ബിജെപി: പത്തനംതിട്ടയില്‍ അനില്‍ ആന്റണി തന്നെ

കോണ്‍ഗ്രസ് വിട്ടുവന്ന യുവനേതാവിനെ സ്ഥാനാര്‍ഥിയാക്കി പുത്തന്‍ പരീക്ഷണത്തിന് പത്തനംതിട്ടയില്‍ ബി.ജെ.പി. കോണ്‍ഗ്രസിന്റെ കേരളത്തിലെ ഡിജിറ്റല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ പദവി വിട്ട് ബി.ജെ.പി.യിലെത്തിയ അനില്‍ ആന്റണി പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായത് അവസാനവട്ട ചര്‍ച്ചയിലാണ്.

കോണ്‍ഗ്രസിന്റെ ദേശീയനേതാവായ എ.കെ.ആന്റണിയുടെ മകന് മത്സരിക്കാന്‍ സീറ്റ് ഉണ്ടാകുമെന്ന് ബി.ജെ.പി.യുടെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ഒരാഴ്ച മുമ്പുവരെ ഈ പേര് പത്തനംതിട്ടയ്ക്കൊപ്പം ഇല്ലായിരുന്നു. ബി.ജെ.പി.യുടെ ദേശീയ സെക്രട്ടറിയും വക്താവുമായ അനില്‍ ആന്റണി, തനിക്ക് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നതില്‍ ഒരു സീറ്റ് പത്തനംതിട്ടയായിരുന്നെന്നും സൂചനയുണ്ട്. ബി.ജെ.പി.യുടെ എ-ക്ലാസ് മണ്ഡലത്തില്‍പ്പെടുന്നതാണ് പത്തനംതിട്ട. 2019-ല്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ 2.97 ലക്ഷം വോട്ടുപിടിച്ചിരുന്നു.

പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം, അടുത്തിടെ ബി.ജെ.പി.യിലേക്കുവന്ന പി.സി.ജോര്‍ജിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അസ്ഥാനത്താക്കി. പാര്‍ട്ടിയില്‍ ചേര്‍ന്ന ദിവസം മുതല്‍ ജോര്‍ജായിരിക്കും പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി എന്ന് പ്രചരിച്ചിരുന്നു. കെ.സുരേന്ദ്രന്റെ കേരള പദയാത്ര അടൂരിലെത്തിയപ്പോള്‍ സ്വീകരണവേദിയില്‍ ജോര്‍ജും ഉണ്ടായിരുന്നു.

പാര്‍ട്ടിയുടെ യുവമുഖമായ അനില്‍ ആന്റണി മികച്ച ജയം നേടുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് പറഞ്ഞു.
യു.ഡി.എഫ്. സ്ഥാനാര്‍ഥികൂടി വന്നാല്‍ പത്തനംതിട്ടയിലെ പൂര്‍ണ ചിത്രം തെളിയും. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ഐസക്ക് പ്രചാരണം തുടങ്ങിയിട്ടുണ്ട്. സിറ്റിങ് എം.പി.മാര്‍ക്ക് സീറ്റ് കൊടുക്കുമെന്ന കോണ്‍ഗ്രസ് തീരുമാനം നടപ്പായാല്‍ ആന്റോ ആന്റണിയാകും സ്ഥാനാര്‍ഥി.

‘സിദ്ധാര്‍ത്ഥിന് മര്‍ദ്ദനമേറ്റ കാര്യം മറച്ചുവച്ചു’ : പൂക്കോട് വെററിനറി സര്‍വ്വകലാശാല ഡീനെതിരെ സസ്‌പെന്‍ഷനിലായ വിസി

തൃശ്ശൂര്‍: പൂക്കോട് വെററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഡീനെതിരെ ആക്ഷേപവുമായി സസ്‌പെന്‍ഷനിലായ മുന്‍ വിസി ശശീന്ദ്രനാഥ് രംഗത്ത്.സിദ്ധാര്‍ഥിന് മര്‍ദ്ദനമേറ്റ കാര്യം ഡീന്‍ മറച്ചുവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടുള്ള ആത്മഹത്യ എന്നാണ് ഡീന്‍ തന്നോട് പറഞ്ഞത്. റാഗിങ് ആണ് മരണ കാരണം എന്ന് തന്നെ അറിയിച്ചില്ല.അറിഞ്ഞിരുന്നെങ്കില്‍ കുറെക്കൂടി വേഗത്തില്‍ ഇടപെടുമായിരുന്നു. തന്നെ അറിയിക്കേണ്ട ഉത്തരവാദിത്തം ഡീനിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 18 ന് ക്യാമ്പസില്‍ ഉണ്ടായിരുന്നു.എത്തുമ്പോള്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.19, 20,21 ന് സര്‍വ്വകലാശാ അധ്യാപകര്‍ക്കായി കരിയര്‍ അഡ്വാന്‍സ്‌മെന്റ് പ്രമോഷന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുകയായിരുന്നു.അതില്‍ ചാന്‍സിലറുടെ നോമിനിയടക്കം പലസ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എക്‌സ്പര്‍ട്ടുകള്‍ വന്നു.ഇന്റര്‍വ്യൂ നടന്നു എന്നത് ശരിയാണ്.അത് മാറ്റിവയ്ക്കാന്‍ പറ്റില്ലായിരുന്നു. 19 ന് മൃതദേഹം ക്യാമ്പസില്‍ കൊണ്ടുവന്നപ്പോള്‍ ഇന്റര്‍വ്യൂ നിര്‍ത്തി വച്ചു. എല്ലാവരും അന്തിമോപചാരമര്‍പ്പിച്ചു.ബന്ധുമിത്രാദികളെ കണ്ട് അനുശോചനം അറിയിച്ചു.തുടര്‍ന്നുള്ള എല്ലാ അന്വേഷണങ്ങളും നടത്താന്‍ ഡീനെ ചുമതലപ്പെടുത്തിയെന്നും വിസി വ്യക്തമാക്കി.

‘ക്രിമിനലുകളാണോ ഇപ്പോള്‍ വിസിയും ഡീനും ഒക്കെയാകുന്നത്’: സിദ്ധാര്‍ത്ഥന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ ആള്‍ക്കൂട്ട വിചാരണയ്ക്ക് പിന്നാലെ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ വീട്ടിലെത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നെടുമങ്ങാടെ സിദ്ധാര്‍ത്ഥന്റെ വീടാണ് സുരേഷ് ഗോപി സന്ദര്‍ശിച്ചത്. രാവിലെ നെടുമങ്ങാട്ടെ വീട്ടിലെത്തിയ സുരേഷ് ഗോപി സിദ്ധാര്‍ത്ഥന്റെ പിതാവ് ടി.ജയപ്രകാശുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചു.

സിദ്ധാര്‍ഥനോട് ചെയ്തത് നികൃഷ്ടവും പൈശാചികവുമായ പ്രവര്‍ത്തിയെന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. കുടുംബത്തിന് ആത്മധൈര്യം പകരാനുള്ള ലക്ഷ്യത്തോടെ ആയിരുന്നു സന്ദര്‍ശനം എന്നും സുരേഷ് ഗോപി വിശദമാക്കി. ഒന്നും വിശ്വസിക്കാനാകുന്നില്ല, സത്യാവസ്ഥ പുറത്ത് വരണം, ക്രൂരമായാണ് ഒരു പാവത്തെ കൊന്നതെന്നും ഒരു മാതാപിതാക്കള്‍ക്കും ഈ അവസ്ഥ വരരുതെന്നും സിബിഐ പോലുള്ള ഏജന്‍സികള്‍ സംഭവം അന്വേഷിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

മൂല്യച്ചുതി സംഭവിച്ചെങ്കില്‍ തിരുത്താന്‍ രാഷ്ടീയ പാര്‍ട്ടികള്‍ തയ്യാറാകണം. കേസില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് വിസിയെ ആണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ക്രിമിനലുകളാണോ ഇപ്പോള്‍ വിസിയും ഡീനും ഒക്കെയാകുന്നതെന്നും സുരേഷ് ഗോപി ചോദിച്ചു. സിദ്ധാര്‍ത്ഥനു സമാനമായ സാഹചര്യം തൃശ്ശൂരിലും ഉണ്ടായിട്ടുണ്ട്. തൃശ്ശൂരില്‍ ഒരു പെണ്‍കുട്ടിക്ക് നടന്ന വിഷയം ആണ് ഇതില്‍ കൂടുതല്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീട്ടിലെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശനം തുടരുന്നതിനിടെയാണ് സുരേഷ് ഗോപിയും വീട്ടിലെത്തി മാതാപിതാക്കളെ കാണുന്നത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകുന്നു?


ചരിത്രത്തിലാദ്യമായാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യം സംസ്ഥാനത്തുണ്ടായത്. ഒന്നാം തീയതി തന്നെ ശമ്പളം കിട്ടേണ്ടിയിരുന്ന ഒരു ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളം ലഭിക്കാതിരുന്നത്. സെക്രട്ടറിയേറ്റ്, റവന്യൂ, പോലീസ്, ട്രഷറി, ജിഎസ്ടി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണ് ഇതില്‍ ഉള്‍പ്പെടുക. നിലവില്‍ ശമ്പളം തിങ്കളാഴ്ചയോടെ അതായത് മാര്‍ച്ച് നാലിനാണ് കിട്ടിത്തുടങ്ങൂ. ഒന്നാം തീയതി കിട്ടുന്ന സാലറിയാണ് നിലവില്‍ നാലാം തീയതിയതി വരെ നീണ്ടുപോകുന്നത്.

മാര്‍ച്ച് മാസം മൂന്നാം തീയതിയായിട്ടും ശമ്പളമെത്തിയത് ചെറിയൊരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ്. ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളമെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ക്കും മാസ ശമ്പളം കയ്യില്‍ കിട്ടി. ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴി പണം പിന്‍വലിക്കുന്നതിന് തടസമില്ലാത്തതാണ് കാരണം. അതേസമയം മിക്കവാറും വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം എംപ്ലോയീസ് ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ശമ്പളം എത്തുന്നത്. ഈ അക്കൗണ്ട് മരവിപ്പിച്ചതോടെയാണ് പണം കൈകാര്യം ചെയ്യാന്‍ കഴിയാത്തത്.

പെന്‍ഷന്‍ വിതരണത്തിന് നിലവില്‍ പ്രതിസന്ധിയില്ല. ട്രഷറിയില്‍ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷന്‍ മാറ്റുന്ന കാര്യത്തിലും സാങ്കേതിക തടസമില്ല. മാര്‍ച്ച് 3 ഞായറാഴ്ച ആയതിനാല്‍ ശമ്പള വിതരണം ഉണ്ടാവില്ല. തിങ്കളാഴ്ചയോടെ ശമ്പള വിതരണം നടന്നില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.ശമ്പളം വൈകുന്നതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധം മറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാന്‍ കാരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനമായിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് ധനപ്രതിസന്ധിയെ തുടര്‍ന്നെന്ന് വിവരമുണ്ട്. സാങ്കേതിക പ്രശ്‌നമെന്ന് പറയുന്ന ട്രഷറി വകുപ്പും ധനവകുപ്പും കൂടുതല്‍ വിശദീകരണത്തിന് തയ്യാറായിട്ടില്ല. ഇതിനിടയില്‍ ട്രഷറിയിലേക്ക് പണമെത്തിക്കാന്‍ തിരക്കിട്ട നീക്കങ്ങളും നടക്കുന്നുണ്ട്. ജീവനക്കാരുടെ എംപ്ലോയീസ് ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ശമ്പളം പ്രതിഫലിക്കുന്നുണ്ടെങ്കിലും ബാങ്ക് വഴിയോ ഓണ്‍ലൈനായോ പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല. ശമ്പളം ക്രഡിറ്റ് ചെയ്‌തെന്ന് വരുത്തി വിമര്‍ശനം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് ഇതെന്നാണ് ആരോപണം. ആഭ്യന്തരം, റവന്യു, ട്രഷറി, ജിഎസ്ടി വകുപ്പുകളിലും സെക്രട്ടേറിയേറ്റിലുമായി ഏകദേശം 97000 പേര്‍ക്കാണ് മാസത്തിലെ ആദ്യ ദിനം ശമ്പളം കിട്ടേണ്ടിയിരുന്നത്.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധ്യത. പ്രതിദിനം പിന്‍വലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കാന്‍ ആലോചനകള്‍ നടക്കുന്നുണ്ട്. തിങ്കളാഴ്ച അതായത് മാര്‍ച്ച് നാലിന് അക്കൗണ്ടില്‍ പണമെത്തിയാലും പ്രതിസന്ധി തീരാന്‍ സാധ്യതയില്ല. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്ക് കിട്ടേണ്ട 4600 കോടി രൂപ കൂടി കിട്ടിയാലേ പിടിച്ച് നില്‍ക്കാനാകൂവെന്നാണ് വിവരം. കേന്ദ്ര ധനമന്ത്രാലയവുമായി ഉദ്യോഗസ്ഥ തല ചര്‍ച്ചക്കും സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

ആന്ധ്ര ട്രെയിന്‍ ദുരന്തം: ലോക്കോ പൈലറ്റുമാര്‍ ഫോണില്‍ ക്രിക്കറ്റ് കാണുകയായിരുന്നു- റെയില്‍വേ മന്ത്രി

2023 ഒക്ടോബറില്‍ ആന്ധ്രപ്രദേശില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കൂട്ടിയിടിച്ച രണ്ടു ട്രെയിനുകളില്‍ ഒന്നിന്റെ ലോക്കോ പൈലറ്റും കോ-ലോക്കോ പൈലറ്റും മൊബൈല്‍ ഫോണില്‍ ക്രിക്കറ്റ് കാണുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് വിജയനഗര ജില്ലയിലെ കണ്ടകപള്ളിയിലെ ഹൗറ-ചെന്നൈ പാതയില്‍ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. വിശാഖപട്ടണം പലാസ ട്രെയിനിന്റെ പിന്നിലേക്ക് രായഗഡ പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചുകയറിയായിരുന്നു അപകടം. വൈകുന്നേരം ഏഴുമണിയോടെ ആയിരുന്നു സംഭവം. 14 പേര്‍ക്കാണ് അന്ന് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. അന്‍പതില്‍ അധികംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സുരക്ഷാമുന്‍കരുതലുകളെ കുറിച്ച് പരാമര്‍ശിക്കവേ ആയിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.

അടുത്ത കാലത്ത് ആന്ധ്രപ്രദേശിലുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണം ലോക്കോ പൈലറ്റും കോ ലോക്കോ പൈലറ്റും ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരുന്നതാണ്. ഇത്തരത്തില്‍ ശ്രദ്ധ തിരിക്കുന്ന സംഗതികള്‍ കണ്ടെത്താനും ലോക്കോ പൈലറ്റുമാരുടെയും അസിസ്റ്റന്റ് പൈലറ്റുമാരുടെയും ശ്രദ്ധ ട്രെയിന്‍ ഓടിക്കുന്നതില്‍ മാത്രമാണെന്ന് ഉറപ്പുവരുത്താനും ആവശ്യമായ സംവിധാനങ്ങള്‍ നടപ്പിലാക്കും, അശ്വിനി വൈഷ്ണവ് പറഞ്ഞു.

അതേസമയം, ആന്ധ്രപ്രദേശ് ട്രെയിന്‍ അപകടത്തിന്റെ കാരണം വ്യക്തമാക്കുന്ന കമ്മിഷണേഴ്സ് ഓഫ് റെയില്‍വേ സേഫ്റ്റി (സി.ആര്‍.എസ്.)യുടെ ഔദ്യോഗിക റിപ്പോര്‍ട്ട് ഇതുവരെ പുറത്തെത്തിയിട്ടില്ല. അപകടത്തിന് തൊട്ടുപിന്നാലെ റെയില്‍വേ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. റായഗഡ പാസഞ്ചര്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെയും കോ പൈലറ്റിന്റെയും വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ആ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ഇവര്‍ സിഗ്‌നലുകള്‍ അവഗണിച്ചുവെന്നും സുരക്ഷാമുന്‍കരുതലുകള്‍ ലംഘിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായിരുന്നു.

നാടോടി കുട്ടിയെ തട്ടിക്കോണ്ട് പോയ സംഭവം: ഒരാള്‍ പിടിയില്‍

 

പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ ഒരാളെ പോലീസ് പിടികൂടി. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തുനിന്നാണ് ഒരാളെ പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേസിലെ പ്രതിയെപ്പറ്റി സൂചന നല്‍കുന്ന നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പിടിയിലായ ആള്‍ കുട്ടിയുടെ കുടുംബാംഗമല്ലെന്നും മലയാളിയാണെന്നുമാണ് സൂചന.

ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. 19 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തിയിരുന്നു. ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുമെന്ന് എ.സി.പി. പറഞ്ഞിരുന്നു.

കുട്ടിയെ സ്‌കൂട്ടറില്‍ കൊണ്ടുപോകുന്നത് കണ്ടതായി ഇഞ്ചക്കലിലുള്ള ഹോട്ടല്‍ മാനേജരാണ് സ്റ്റേഷനിലെത്തി വിവരം കൈമാറിയിരുന്നു. പ്രായമായ ഒരാളും യുവാവും ചേര്‍ന്ന് കുട്ടിയെ സ്‌കൂട്ടറിന് നടുക്കിരുത്തി കൊണ്ടുപോകുന്നത് കണ്ടെന്നാണ് ഇയാള്‍ പോലീസില്‍ അറിയിച്ചത്. രാത്രി 12.30-ഓടെയായിരുന്നു കുട്ടിയെ കണ്ടതെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരായ അമര്‍ദീപ് – റബീന ദേവിയുടെ മകള്‍ മേരിയെയാണ് കാണാതായത്. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറഞ്ഞത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

‘വനിതാ ഡോക്ടറോടും രോഗി മോശമായി പെരുമാറി, കുടുംബത്തെ കത്തിച്ചുകളയും എന്ന് ഭീഷണിപ്പെടുത്തി’: ഡോക്ടര്‍ സുസ്മിത്ത്

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോ?ഗി ഡോക്ടറെ ആക്രമിച്ച...

തലസ്ഥാനത്തെ അരുംകൊല; അക്രമികള്‍ കരമന അനന്തു കൊലക്കേസിലെ പ്രതികളെന്ന് പൊലീസ്; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം കരമനയിലെ യുവാവിന്റെ കൊലപാതകത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 4 പേര്‍ക്കായി...

Mostbet Azərbaycan Orc Və Kazino Bonus 550 Azn Giriş</tg

Mostbet Azərbaycan Orc Və Kazino Bonus 550 Azn GirişAncaq...

Mostbet Seyrək 90 Kazino Azerbaycan ən əla Bukmeyker Rəsmi Point Out 11wickets Com</tg

Mostbet Seyrək 90 Kazino Azerbaycan ən əla Bukmeyker Rəsmi...