ആലുവയിൽ കാണാതായ 5 വയസുകാരിയുടെ മൃതദേഹം ചാക്കിൽ കണ്ടെത്തി; അരുംകൊലയിൽ വിറങ്ങലിച്ച് നാട്; ഇന്നത്തെ വാർത്തകൾ ചുരുക്കത്തിൽ

എറണാകുളം തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്തെ കെട്ടിടത്തിൽനിന്നു തട്ടിക്കൊണ്ടു പോയ അഞ്ച് വയസ്സുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. ആലുവയിലെ മാർക്കറ്റിനു സമീപമാണ് ചാക്കിൽ കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുപത്തിയൊന്ന് മണിക്കൂറിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശിയായ അസഫാക് ആലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പണം വാങ്ങിയതിന് ശേഷം കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി അസഫാക് ആലം പൊലീസിനോടു മൊഴി നൽകിയിരുന്നു. അസഫാക് തന്റെ സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ വാങ്ങിയതെന്നുമാണ് പോലീസിനോട് പറഞ്ഞത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് അസ്ഫാകിനെ പിടികൂടിയത്. പെൺകുട്ടിയെ താൻ തട്ടിക്കൊണ്ടുപോയെന്ന് പ്രതി ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോൾ അസ്ഫാക്ക് കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തുന്നതും തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോകുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. മുക്കം പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്നവരാണ് കുട്ടിയുടെ കുടുംബം. ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകളാണ് മരിച്ച ചാന്ദ്നി. ഈ കെട്ടിടത്തിൽ രണ്ട് ദിവസം മുൻപാണ് അസഫാക് ആലം താമസിക്കാൻ എത്തിയത്.

വെള്ളിയാഴ്ച പകൽ മൂന്ന് മണിക്കാണ് സംഭവം നടന്നത്. രാംധറിനു നാല് മക്കളാണുള്ളത്. സ്കൂൾ അവധി ദിവസമായതിനാൽ തന്നെയും അവർ മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. രാംധാറിന്റെ മക്കളിൽ രണ്ടാമത്തെയാളാണ് ചാന്ദ്നി. രാംധറും ഭാര്യ നീതു കുമാരിയും വൈകുന്നേരം ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് ഇരുവരും പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആലുവ തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ചാന്ദ്നി. മലയാളം നന്നായി സംസാരിക്കുന്ന കുട്ടിയാണ് ചാന്ദ്‌നി. ഒട്ടേറെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ഒരു പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ എന്ന സ്ഥലം.

സ്വകാര്യ ഭാഗങ്ങളിൽ കഠിനമായ വസ്തു കയറ്റി 12 വയസുകാരിയ്ക്ക് ക്രൂരപീഡനം; ക്ഷേത്രകമ്മിറ്റി അംഗം അറസ്റ്റിൽ

മധ്യപ്രദേശ് സത്‌ന ജില്ലയിലെ മൈഹാർ പട്ടണത്തിലെ 12 വയസുകാരിയെ പീഡിപ്പിച്ചു. പട്ടണത്തിലെ ക്ഷേത്രം നിയന്ത്രണ ട്രസ്റ്റിൽ ജോലി ചെയ്യുന്ന
രവീന്ദ്ര കുമാർ രവി, അതുൽ ഭഡോലിയ (30 ) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് കേസ്. വ്യാഴാഴ്ച ഇരയുടെ സ്വകാര്യ ഭാഗങ്ങളിൽ കഠിനമായ വസ്തു കയറ്റി. ഇരയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ എന്നാണ് പോലീസ് റിപ്പോർട്ട്. സംഭവത്തിന് ശേഷം അമിത രക്തസ്രാവം സംഭവിച്ച പെൺകുട്ടിയെ വിദഗ്ധ വൈദ്യസഹായത്തിനായി ഡിവിഷണൽ ആസ്ഥാനമായ രേവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

“പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ വടിയോ മറ്റെന്തെങ്കിലും വസ്തുക്കളോ ഉപയോഗിച്ച് ഉപദ്രവിച്ച കാര്യം താൻ നിഷേധിക്കുന്നില്ല. എന്നാൽ ഇത് മെഡിക്കൽ റിപ്പോർട്ടിൽ മാത്രമേ സ്ഥിതീകരിക്കാൻ കഴിയുകയുള്ളു. മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ഞങ്ങൾ. ഇരയ്ക്ക് രക്തസ്രാവമുണ്ടായിരുന്നു. ഇരയുടെ ആരോഗ്യം നിരീക്ഷിച്ചുവരികയാണ്. ഇരയുടെ ശരീരത്തിൽ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടു കടിച്ച മുറിവുകളും ഉണ്ടായിരുന്നു”. പോലീസ് സൂപ്രണ്ട് അശുതോഷ് ഗുപ്ത പറഞ്ഞു. പെൺകുട്ടിയുടെ അവസ്ഥ ഗുരുതരമല്ലെന്നാണ് ഡോക്ടർ അറിയിച്ചതെന്ന് എസ്പി വ്യക്തമാക്കി.

പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ഗുപ്ത പറഞ്ഞത്. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. ഇരുവർക്കുമെതിരെ ഐപിസി സെക്ഷൻ 376 , 376 , 366 , 323 , 324 ,32 തുടങ്ങിയവ പ്രകാരം കേസെടുത്തു. മാ ശാരദാ ദേവി മന്ദിർ മാനേജ്‌മെന്റ് കമ്മിറ്റി രവിയെയും ഭഡോലിയയെയും അവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം പിരിച്ചു വിടുകയും ചെയ്തു. പ്രതികളുടെ നീചപ്രവൃത്തി ക്ഷേത്രത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും മാ ശാരദാ ദേവി മന്ദിർ മാനേജ്‌മെന്റ് കമ്മിറ്റി പറഞ്ഞു.

പ്രതികൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നും കമ്മിറ്റി അംഗം പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നാണ് മൈഹാർ സബ് ഡിവിഷണൽ ഓഫീസർ ഓഫ് പോലീസ് ലോകേഷ് ദബർ പറഞ്ഞത്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും പെൺകുട്ടിക്ക് ഏറ്റവും മികച്ച ചികിത്സ നൽകാനും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പോലീസിന് നിർദ്ദേശം നൽകി. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്, 2012ൽ ഡൽഹിയിൽ നടന്ന നിർഭയ കേസിനെ അനുസ്മരിപ്പിക്കുന്ന മനുഷ്യത്വരഹിതമായ ആക്രമണമാണ് ഇരയ്ക്ക് നേരിടേണ്ടി വന്നതെന്നാണ് പറഞ്ഞത്.

മണിപ്പൂർ ലൈംഗികാതിക്രമ കേസ്: അന്വേഷണം ഏറ്റെടുത്ത് സിബിഐ

മെയ് നാലിന് മണിപ്പൂരിൽ ജനക്കൂട്ടം നോക്കിനിൽക്കെ രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചുള്ള കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പ് ഈ മാസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥനത്ത് യുദ്ധം നടക്കുന്ന പശ്ചാലത്തിലാണ് ഈ സംഭവം നടന്നത്. രണ്ട് സ്ത്രീകളെ മറുവശത്ത് നിന്നുള്ള പുരുഷന്മാർ നഗ്നരായി നടത്തുന്നതിന്റെ വീഡിയോ ജൂലൈ 19 ന് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെയാണ് വടക്കുകിഴക്കൻ സംസ്ഥാനത്ത് നടന്ന സംഭവത്തെ അടിസ്ഥാനമാക്കി രാജ്യത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചു.

വീഡിയോയിൽ സ്ത്രീകൾ തങ്ങളെ ബന്ദികളാക്കിയവരോട് രക്ഷപ്പെടാൻ കരയുകയും അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരാമർശത്തെ തുടർന്നാണ് ഇപ്പോൾ കേസ് സിബിഐക്ക് കൈമാറിയത്. മണിപ്പൂരിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ആറ് കേസുകൾ ഇതിനകം തന്നെ അന്വേഷിക്കാൻ സി.ബി.ഐ.യെ ഏൽപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അതിലെ കേസിലെ പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് സംസ്ഥാന പോലീസ് കേസെടുത്തിരുന്നു. മണിപ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ സിബിഐ നടപടി ക്രമങ്ങൾ പാലിച്ച് ഏറ്റെടുത്തു. ഫെഡറൽ ഏജൻസി ഇതിനകം തന്നെ വടക്കുകിഴക്കൻ സംസ്ഥാനത്ത് ഡിഐജി ഉദ്യോഗസ്ഥന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിന് തയ്യാറാക്കിയിരുന്നു.

ഫോറൻസിക് വിദഗ്ധരെ കൂടാതെ വനിതാ ഉദ്യോഗസ്ഥരെ കൂടി കേസന്വേഷിക്കാൻ സിബിഐ അയക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മണിപ്പൂരിലെ ആദിവാസികളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടാൻ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിന്റെ തലേന്ന് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുകയായിരുന്നു. ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാനുള്ള കുറ്റവാളികളുടെ തീരുമാനത്തിലൂടെ രണ്ട് സ്ത്രീകൾ അനുഭവിച്ച ഭയാനകമായ പീഡനം പുറത്തറിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും സംഭവത്തിൽ അഗാധമായ വേദന രേഖപ്പെടുത്തുകയും “ലജ്ജാകരവും” “അസ്വീകാര്യവും” എന്നാണ് പറഞ്ഞത്.

പ്രായപൂർത്തിയാകാത്ത 5 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ഹോസ്റ്റൽ കെയർടേക്കറും ഭാര്യയും അറസ്റ്റിൽ

മഹാരാഷ്ട്ര ജാൽഗണിൽ അടച്ചിട്ടിരിക്കുന്ന സ്വകാര്യ ഹോസ്‌റ്റലിൽ താമസിക്കുന്ന 12 വയസ്സിന് താഴെയുള്ള അഞ്ച് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു. പരാതിയെ തുടർന്ന് ജൽഗാവ് പോലീസ് 31 കാരനായ ഹോസ്റ്റൽ കെയർടേക്കറെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. 2022 ഓഗസ്റ്റ് മുതൽ 2023 ജൂൺ വരെ കെയർടേക്കർ പെൺകുട്ടികളെ ദുരുപയോഗം ചെയ്‌തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനും ജില്ലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമായ സുനിൽ നന്ദവാൾക്കർ TOI യോട് പറഞ്ഞത്.

ഫണ്ട് സംബന്ധിച്ച് ഉടമയ്ക്ക് സർക്കാരുമായി ചില പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ഈ വർഷം ജൂണിൽ ഹോസ്റ്റൽ അടച്ചുപൂട്ടിയത്. ഹോസ്റ്റലിൽ താമസിച്ചിരുന്ന 18 ആൺകുട്ടികളെയും പെൺകുട്ടികളെയും അതേ താലൂക്കിലെ സർക്കാർ സ്ഥാപനത്തിലേക്ക് മാറ്റി. അഞ്ച് കുട്ടികൾ ഒടുവിൽ സർക്കാർ ഹോസ്റ്റലിലെ കെയർ ടേക്കറോട് കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. ഇതേതുടർന്ന് കെയർടേക്കർ ഗ്രാമത്തിലെ ശിശുക്ഷേമ സമിതി അംഗങ്ങളോടും പോലീസിനോടും പരാതി പറയുകയായിരുന്നു.

വ്യാഴാഴ്ച പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ഐപിസി, പോക്‌സോ വകുപ്പുകൾ പ്രകാരം കെയർടേക്കറെയും ഭാര്യയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ പ്രതികരണം തേടി എൻസിപി എംഎൽസി ഏകനാഥ് ഖഡ്‌സെ വ്യാഴാഴ്ച നിയമസഭയിൽ വിഷയം ഉന്നയിച്ചു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായി ഗ്രാമവികസന മന്ത്രി ഗിരീഷ് മഹാജൻ സഭയെ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് അറിഞ്ഞിട്ടും മൗനം പാലിച്ചതിന് ഇപ്പോൾ അടച്ചിട്ടിരിക്കുന്ന ഹോസ്റ്റലിലെ ജീവനക്കാരനെതിരെയും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പെർമിറ്റ് ലംഘനം അന്വേഷിക്കാൻ സാൻ ഫ്രാൻസിസ്കോയെ പ്രേരിപ്പിച്ച് ട്വിറ്റർ കെട്ടിടത്തിന് മുകളിൽ ‘എക്സ്’ ലോഗോ

പെർമിറ്റ് ലംഘനം അന്വേഷിക്കാൻ സാൻ ഫ്രാൻസിസ്കോയെ പ്രേരിപ്പിച്ച് ട്വിറ്റർ കെട്ടിടത്തിന് മുകളിൽ വെള്ളിയാഴ്ച ‘എക്സ്’ ലോഗോ സ്ഥാപിച്ചു. ഇതേതുടർന്ന് സാൻ ഫ്രാൻസിസ്കോ നഗരം അന്വേഷണം ആരംഭിച്ചു. മുൻപ് ഡൗണ്ടൗൺ കെട്ടിടത്തിന് മുകളിലാണ് ഭീമാകാരമായ “എക്സ്” ചിഹ്നം സ്ഥാപിച്ചത്. എലോൺ മസ്‌ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ റീബ്രാൻഡ് തുടർന്നു. കെട്ടിടങ്ങളിൽ അക്ഷരങ്ങളോ ചിഹ്നങ്ങളോ മാറ്റുന്നതിനോ ഒന്നിന് മുകളിൽ ഒരു അടയാളം സ്ഥാപിക്കുന്നതിനോ ഡിസൈൻ, സുരക്ഷാ കാരണങ്ങളാൽ പെർമിറ്റ് ആവശ്യമാണെന്നാണ് നഗരസഭാധികൃതർ പറയുന്നത്. ബ്രാൻഡിന്റെ ചിഹ്നമായ പക്ഷിയും ലോഗോയും കെട്ടിടത്തിന്റെ വശത്ത് നിന്ന് നീക്കം ചെയ്യുന്നതിൽ നിന്ന് സാൻ ഫ്രാൻസിസ്കോ പോലീസ് തിങ്കളാഴ്ച തൊഴിലാളികളെ തടഞ്ഞതിന് ശേഷമാണ് X സ്ഥാപിച്ചത്.

ഏതെങ്കിലും മാറ്റിസ്ഥാപിക്കുന്ന അക്ഷരങ്ങൾക്കോ ചിഹ്നങ്ങൾക്കോ കെട്ടിടത്തിന്റെ ചരിത്രപരമായ സ്വഭാവവുമായി സ്ഥിരത ഉറപ്പാക്കാനും കൂട്ടിച്ചേർക്കലുകൾ സുരക്ഷിതമായി അടയാളത്തിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും പെർമിറ്റ് ആവശ്യമാണെന്നാണ് ബിൽഡിംഗ് ഇൻസ്പെക്ഷൻ വകുപ്പിന്റെ ഉദ്യോഗസ്ഥർ പറഞ്ഞത്. ഒരു കെട്ടിടത്തിന് മുകളിൽ ഒരു അടയാളം സ്ഥാപിക്കുന്നതിനും അനുമതി ആവിശ്യമാണെന്ന് ഹന്നാൻ പറഞ്ഞു. ഈ അടയാളം സ്ഥാപിക്കുന്നതിന് ആസൂത്രണ അവലോകനവും അംഗീകാരവും ആവശ്യമാണ്.

കഴിഞ്ഞ വർഷം 44 ബില്യൺ ഡോളറിന് വാങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം റീമേക്ക് ചെയ്യുമ്പോൾ ട്വിറ്ററിന്റെ നീല പക്ഷിക്ക് പകരമായി മസ്‌ക് ഒരു പുതിയ “എക്സ്” ലോഗോ പുറത്തിറക്കി. ഇതോടെ ട്വിറ്ററിന്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിന്റെ മുകളിൽ X ആയിരുന്നു. മസ്‌ക് ട്വിറ്റർ വാങ്ങിയതിന് ശേഷം ട്വിറ്ററിന്റെ കോർപ്പറേറ്റ് നാമം എക്‌സ് കോർപ്പറേഷൻ എന്ന് പുനർനാമകരണം ചെയ്തിരുന്നു. പിന്നീട് ലിഫ്റ്റ് മെഷീനിലെ തൊഴിലാളി അടയാളത്തിൽ അഡ്ജസ്റ്റ്മെന്റ് നടത്തിയ ശേഷം ലോഗോ വീണ്ടും മാറുകയായിരുന്നു.

വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം

 

ഡൽഹിയിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ കൂടുതൽ തെളിവ്. നർഗീസ് (25 ) ആണ് മരിച്ചത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയുടെ ബന്ധുവാണ് കൊലപാതകം ആസൂത്രണം ചെയ്തത്. വെള്ളിയാഴ്ച സൗത്ത് ഡൽഹിയിലെ മാളവ്യ നഗറിലെ പാർക്കിൽ ഇരുമ്പ് വടികൊണ്ട് ആക്രമിച്ചതിനെ തുടർന്നാണ് വിദ്യാർത്ഥിനി മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് പിന്നീട് അറസ്റ്റിലായ അപ്പുണ്ണിയെ കാണാനാണ് യുവതി പാർക്കിലെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ യുവതി നർഗീസും പ്രതി ഇർഫാനും തമ്മിൽ ബന്ധമുണ്ടായിരുന്നു. നർഗീസിന്റെ കുടുംബം അവരുടെ വിവാഹത്തിന് സമ്മതിക്കാൻ വിസമ്മതിച്ചതാണ് ഇർഫാൻ യുവതിയെ കൊല്ലാൻ പ്രേരിപ്പിച്ചത്.

മൂന്ന് ദിവസം മുൻപ് നർഗീസിനെ കൊല്ലാൻ ഇർഫാൻ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. നർഗീസ് സ്റ്റെനോഗ്രാഫി പരിശീലനത്തിന് പോകുമ്പോൾ പലപ്പോഴും മാളവ്യ നഗർ പാർക്ക് വഴി കടന്നുപോകുമെന്ന് പ്രതിയ്ക്ക് അറിയാമായിരുന്നു .കൊലപാതകം നടന്ന ദിവസം കാര്യങ്ങൾ സംസാരിക്കണമെന്ന് ആവിശ്യപ്പെട്ട് ഇരുവരും കണ്ടു മുട്ടുകയായിരുന്നു. എന്നാൽ, യുവതി വിസമ്മതിച്ചപ്പോൾ ഇരുമ്പ് വടി ഉപയോഗിച്ച് ഇയാൾ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നർഗീസും പ്രതിയുടെ കുടുംബവും ഇരുവരുടെയും വിവാഹത്തെക്കുറിച്ച് നേരത്തെ ചർച്ച നടത്തിയിരുന്നു. പ്രതിയ്ക്ക് ജോലി ഇല്ലെന്ന് അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ ഈ ബന്ധം നിരസിക്കുകയായിരുന്നു. 28 കാരനായ പ്രതി സ്വിഗ്ഗിയിൽ ഡെലിവറി പേഴ്സണായി ജോലി ചെയ്യുകയായിരുന്നു. വിവാഹം മുടങ്ങുകയും ഇളയ സഹോദരന്റെ വിവാഹം ഉറപ്പിക്കുകയും ചെയ്തതോടെ പ്രതിയുടെ മാനസിക നില വഷളാവുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിന് സമീപം വടിയും തലയിൽ മുറിവുകളും പോലീസ് കണ്ടെത്തുകയും ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾക്കായി ഇർഫാനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_imgspot_img

Popular

More like this
Related

രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീൽഡിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കോവിഡ് 19 വന്നപ്പോള്‍ വാക്‌സിനെടുക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. കുറഞ്ഞത് ഒരു വാക്‌സിനെങ്കിലും എടുത്തവരുണ്ട്....

മെയ് ദിനം ചരിത്രവും പ്രാധാന്യവും അറിയാം

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ലോകമെങ്ങും മെയ് ദിനം ആചരിക്കുന്നത്....

ക്രൈസ്തവ പെണ്‍കുട്ടികളുടെ പേരില്‍ വര്‍ഗീയത വിതയ്ക്കാന്‍ അനുവദിക്കില്ല, രക്ഷകരായി ആരും വരേണ്ട- മാര്‍ പാംപ്ലാനി

ക്രൈസ്തവ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയശക്തികളും ഇവിടെ വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍...

‘വന്നത് എംപിയാകാൻ,5 വകുപ്പുമന്ത്രിമാരെ ചൊൽപ്പടിക്ക് വേണമെന്ന് മോദിയോട് ആവശ്യപ്പെട്ടു’: സുരേഷ് ഗോപി

ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തൃശൂരിൽ ജയിക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് നടനും എൻ...